കോഴിക്കോട്: എഫ്സിആര്‍എ ഭേദഗതി ബിൽ പാസാക്കുന്നതോടെ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.
ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് എഫ്സിആര്‍എ നിയമം ആദ്യം കൊണ്ടുവന്നത്. കത്തിനില്‍ക്കുന്ന വിഷയത്തില്‍ കേരളത്തിലെത്തിയിട്ടും രാഹുല്‍ ഗാന്ധി നിലപാട് പറഞ്ഞില്ല.
ബില്‍ ചര്‍ച്ചയായപ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ഇല്ല എന്നും എളമരം കരീം കുറ്റപ്പെടുത്തി.
പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടിയ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ചൊല്ലുകയാണ്.
രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം വീട്ടില്‍ പോയി നോക്കണം. സ്പെഷല്‍ സെക്യൂരിറ്റിയുള്ള സോണിയാ ഗാന്ധിയെ കാണാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും എളമരം കരീം പറഞ്ഞു.